പണത്തിന് പകരമായി തൊഴിൽ, താമസ, സന്ദർശക വിസകൾ വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങൾക്കെതിരെയാണ് മുന്നറിയിപ്പ്
വ്യാജ സോഷ്യൽ മീഡിയ പരസ്യങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. പണത്തിന് പകരമായി തൊഴിൽ, താമസ, സന്ദർശക വിസകൾ വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങൾക്കെതിരെയാണ് മുന്നറിയിപ്പ്.
ഔദ്യോഗിക സ്ഥാപനങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഓൺലൈനിലൂടെയും മെസ്സേജിംഗ് ആപ്പുകളിലൂടെയും തട്ടിപ്പുകാർ ആളുകളെ കെണിയിൽ വീഴ്ത്തുന്നതായി ആന്റി-ഫ്രോഡ് സെന്റർ അറിയിച്ചു. അതിനാൽ ഔദ്യോഗിക സർക്കാർ മാർഗ്ഗങ്ങളിലൂടെയും നിയമപരമായി ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് ഏജൻസികളിലൂടെയും മാത്രം യുഎഇ വിസകൾ നേടണമെന്ന് അധികൃതർ താമസക്കാരെ ഓർമ്മിപ്പിച്ചു. വിസ വാഗ്ദാനങ്ങളുടെ ആധികാരികത ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ പരിശോധിക്കണമെന്നും രേഖകൾ ശരിയാക്കുന്നതിനായി അംഗീകൃത ഓഫീസുകളുമായും സർക്കാർ പ്ലാറ്റ്‌ഫോമുകളുമായും മാത്രം ഇടപാടുകൾ നടത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.
തട്ടിപ്പിന് ഇരയായാൽ ഫോണിൽ നിന്ന് നേരിട്ട് എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാനുള്ള മാർഗ്ഗമായ ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പ് ഉപയോഗിക്കാം. ഓൺലൈൻ കുറ്റകൃത്യങ്ങളും ഡിജിറ്റൽ തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യുന്നതിനായി ഇ ക്രൈം പ്ലാറ്റ്‌ഫോം ഉപയോഗിക്കാമെന്നും പോലീസ് അറിയിച്ചു.
കൂടാതെ 901-ൽ വിളിച്ചു വിദഗ്ധരുമായി സംസാരിക്കാൻ സാധിക്കും. ഇതിലൂടെ തട്ടിപ്പുകളോ സൈബർ കുറ്റകൃത്യങ്ങളോ റിപ്പോർട്ട് ചെയ്യാം:
ദുബായ് പോലീസിന്റെ #BeAwareOfFraud എന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ആർ ടി എ
പ്രവാചകൻ മുഹമ്മദ് നബിയുടെ പൈതൃകത്തെ അനുസ്മരിച്ച് യുഎഇ നേതാക്കൾ
അബുദാബിയിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കും ബോട്ടുകൾക്കുമെതിരായ നടപടികൾ ശക്തമാക്കുന്നു
4,434 സ്കോളർഷിപ്പുകൾക്ക് അംഗീകാരം നൽകി ഷാർജ ഭരണാധികാരി
