തട്ടിക്കൊണ്ടുപോകൽ, മോശം ചിത്രങ്ങൾ പകർത്തൽ, സോഷ്യൽ മീഡിയ വഴി ബ്ലാക്ക്മെയിൽ ചെയ്യൽ എന്നിവയിലൂടെ പണം തട്ടുന്നതിനായി ശ്രമിച്ച ഒമ്പത് പേരാണ് നിയമ നടപടി നേരിടുന്നത്.
"സുരക്ഷ, പൊതു സമാധാനം, ക്രമസമാധാനം" എന്നിവയെ ഭീഷണിപ്പെടുത്തിയ കുറ്റങ്ങൾ ചുമത്തി ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ഇവരെ കോടതിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്,
കൂടാതെ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങൾ നേരിടേണ്ടിവരുമെന്ന് ദേശീയ വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്ന്നു
അതോറിറ്റിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഇര നല്കിയ പരാതിയെ തുടർന്ന് തെളിവുകൾ ശേഖരിക്കുന്നതിനായി അറ്റോർണി ജനറലിന്റെ നിർദ്ദേശപ്രകാരം ഉടൻ അന്വേഷണം ആരംഭിച്ചിരുന്നു.
അന്വേഷണത്തെത്തുടർന്ന്, ഫെഡറൽ ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് ഓഫീസ് പ്രതികളെ തിരിച്ചറിയുകയും അവരെ കസ്റ്റഡിയിലെടുക്കുകയും കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച വാഹനങ്ങളും ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു.
ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്.

വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രതാ നിർദ്ദേശം നൽകി അബുദാബി കസ്റ്റംസ്
ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3;മൊബൈൽ മെഡിക്കൽ ക്ലിനിക് സേവനം തുടർന്ന് യു എ ഇ
അന്താരാഷ്ട്ര യുവജന ദിനം ; യുവാക്കളുടെ സംഭാവനകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരികൾ
മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
