ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും 24 മണിക്കൂറും സംഭവവികാസങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഒരു മുൻഗണനയായി തുടരുന്നുവെന്നും പ്രതിരോധ മന്ത്രാലയം (MoD) അറിയിച്ചു.
നിരവധി ഇറാനിയൻ മിസൈലുകൾ വിജയകരമായി തടഞ്ഞതിനുശേഷം, രാജ്യത്തെ സുരക്ഷാ സ്ഥിതി സുസ്ഥിരമാണെന്ന് യുഎഇ അധികൃതർ സ്ഥിരീകരിച്ചു.
ഏതെങ്കിലും ഭീഷണികളെ നേരിടാൻ രാജ്യം സന്നദ്ധമാണെന്നും യു. എ.ഇ അ റി യിച്ചു.
ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും 24 മണിക്കൂറും സംഭവവികാസങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഒരു മുൻഗണനയായി തുടരുന്നുവെന്നും പ്രതിരോധ മന്ത്രാലയം (MoD) അറിയിച്ചു.
യുഎഇയിലെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. ഇത് ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്നമായ ലംഘനമാണെന്നും രാജ്യം വിശേഷിപ്പിച്ചു.

യു എ ഇ പ്രസിഡന്റ് സൗദി കിരീടാവകാശിയുമായി ചർച്ച നടത്തി
ദുബായ് വിമാനത്താവളം താൽക്കാലികമായി അടച്ചു
മിസൈൽ ആക്രമണങ്ങളെ യു എ ഇ ശക്തമായി അപലപിച്ചു
