പാതിരാത്രി 12.20 ഓടെയായിരുന്നു
യു എ ഇ യെ ലക്ഷ്യമിട്ട് ഹൂതി തീവ്രവാദി സംഘം തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ വഴിമധ്യേ തന്നെ നശിപ്പിച്ചതായി യു എ ഇ പ്രതിരോധമന്ത്രാലയം അറിയിച്ചു. ആളപായമില്ലെന്നും തകർത്ത മിസൈലിന്റെ ഭാഗങ്ങൾ ജനവാസമേഖലക്ക് വെളിയിൽ പതിച്ചതായും മന്ത്രാലയം സ്ഥിരീകരിച്ചു. യെമൻ അൽ ജ്വാഫ് മേഖലയിൽ നിന്നാണ് മിസൈൽ ആക്രമണം നടന്നതെന്നും പാതിരാത്രി 12.20 ഓടെയായിരുന്നു ഇതെന്നും അധികൃതർ പറഞ്ഞു. ഏതാക്രമണത്തെ നേരിടാനും രാജ്യം പൂർണ്ണ സജ്ജമാണെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഏപ്രിൽ മാസത്തിൽ പെട്രോൾ, ഡീസൽ വില ഉയരും
ബുധനാഴ്ച വരെ മഴയും ശക്തമായ കാറ്റും തുടരുമെന്ന് യുഎഇ
ഷാർജയിലെ തുറയ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം
നാലു പേർക്ക് പരിക്കേറ്റു
