അറബ് വായനാ ചലഞ്ചിന്റെ ഒമ്പതാം പതിപ്പിൽ വിജയിച്ചതിന് സമ്മാനമായി ലഭിക്കുന്നത് 5 ലക്ഷം ദിർഹം
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ടുണീഷ്യൻ ഇരട്ടകളായ ബിസാൻ, ബെയ്‌ലാസൻ കൗക്ക എന്നിവരെ അറബ് വായനാ ചാമ്പ്യൻമാരായി കിരീടമണിയിച്ചു.
ടുണീഷ്യയിൽ നിന്നുള്ള 1,28,666 പേരിൽ നിന്ന് തിരഞ്ഞെടുത്ത 12 വയസ്സുള്ള ഇരട്ടകൾ ആകെ 600 പുസ്തകങ്ങളാണ് ഒരുമിച്ച് വായിച്ച് തീർത്തത്.
ബഹ്‌റൈനിൽ നിന്നുള്ള മുഹമ്മദ് ജാസിം ഇബ്രാഹിം രണ്ടാം സ്ഥാനം നേടി. 1 ലക്ഷം ദിർഹമാണ് സമ്മാനത്തുക. മൗറിറ്റാനിയ-യിൽ നിന്നുള്ള മറിയം മുഹമ്മദ് ഷമേഖ് മൂന്നാം സ്ഥാനം നേടി.
ആതിക ബിന്ത് സെയ്ദ് സ്കൂൾ - ഫസ്റ്റ് സൈക്കിൾ (യുഎഇ), ലെബനനിൽ നിന്നുള്ള താരബ്ലസ് അൽ ഹദ്ദാദിൻ സ്കൂൾ എന്നിവ സംയുക്തമായി 'ബെസ്റ്റ് സ്കൂൾ' എന്ന പദവി നേടി. 1 ദശലക്ഷം ദിർഹമാണ് സമ്മാനത്തുക.
ഇറ്റലിയിൽ നിന്നുള്ള ജിഹാദ് മുഹമ്മദ് മുറാദ് 'കമ്മ്യൂണിറ്റി ചാമ്പ്യൻ' പുരസ്കാരം നേടി
വിദ്യാർത്ഥികൾക്കിടയിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനും ഭാഷയോടുള്ള സ്നേഹം വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് 2015-ൽ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് അറബ് റീഡിംഗ് ചലഞ്ച് ആരംഭിച്ചത്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
