രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാനിൽ നിന്ന് വരുന്ന മിസൈലുകളോ ഡ്രോണുകളോ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ പ്രതിരോധ മന്താലയം അറിയിച്ചു.
ഇറാനിയൻ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം, യുഎഇ 573 ബാലിസ്റ്റിക് മിസൈലുകളും 26 ക്രൂയിസ് മിസൈലുകളും 2,256 ഡ്രോണുകളും തടഞ്ഞിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഫെബ്രുവരി 28 മുതൽ ആരംഭിച്ച ആക്രമണങ്ങളിൽ സായുധ സേനയിലെ രണ്ട് അംഗങ്ങളും സൈന്യത്തിൽ ജോലി ചെയ്യുന്ന ഒരു മൊറോക്കൻ കരാറുകാരനും 10 സാധാരണക്കാരും കൊല്ലപ്പെട്ടു.
224 പേർക്കാണ് ഇതുവരെ പരിക്കേറ്റത്.

പതാക ഉയർത്താൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് H.H ഷെയ്ഖ് മുഹമ്മദ്
ഏപ്രിൽ 13 തിങ്കളാഴ്ച വരെ യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ മഴ
17 ബാലിസ്റ്റിക് മിസൈലുകളും 35 ഡ്രോണുകളും പ്രതിരോധിച്ചതായി യു.എ.ഇ
ഷാർജയിലെ തുറൈയ ടെലികോം കെട്ടിടം ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു
