നിലവിലെ സാഹചര്യത്തിൽ വിമാനസർവീസുകൾ റദ്ദാക്കിയ പശ്ചാത്തലത്തിൽ ലക്ഷ്യ സ്ഥലങ്ങളിലേക്ക് യാത്രമുടങ്ങിയ ട്രാൻസിറ്റ് യാത്രക്കാർക്ക് താൽക്കാലിക താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയതായി യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. റീബുക്കിംഗ് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുള്ള സൗകര്യവും നൽകുന്നുണ്ട്.
കഴിഞ്ഞ മണിക്കൂറുകളിൽ രാജ്യത്തെ വിമാനത്താവളങ്ങളും ദേശീയ വിമാനക്കമ്പനികളും ഏകദേശം 20,200 യാത്രക്കാരെ കൈകാര്യം ചെയ്തതായി അതോറിറ്റി കൂട്ടിച്ചേർത്തു.
അംഗീകൃത പദ്ധതികൾക്കനുസൃതമായി ട്രാഫിക് കൈകാര്യം ചെയ്യുന്നതിനായി രാജ്യത്തെ വിമാനത്താവളങ്ങളും ദേശീയ വിമാനക്കമ്പനികളും സംയോജിത രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ജിസിഎഎ കൂട്ടിച്ചേർത്തു. രാജ്യത്തെ വിമാനത്താവളങ്ങൾക്കിടയിൽ ചില വിമാനങ്ങളുടെ റൂട്ട് മാറ്റൽ, പുനഃക്രമീകരണ പ്രക്രിയകൾ ത്വരിതപ്പെടുത്തൽ, സാധ്യമായ ഏതെങ്കിലും തിരക്ക് പരിഹരിക്കുന്നതിന് പാസഞ്ചർ ടെർമിനലുകളിൽ ഓൺ-ഗ്രൗണ്ട് ഏകോപനം ശക്തിപ്പെടുത്തൽ എന്നിവ നടപ്പിലാക്കിയ നടപടികളിൽ ഉൾപ്പെടുന്നു.
അംഗീകൃത ചാനലുകൾ വഴി ഔദ്യോഗിക അപ്‌ഡേറ്റുകൾ പിന്തുടരാനും സർവീസ് അപ്‌ഡേറ്റുകൾക്കായി അതത് എയർലൈനുകളെ നേരിട്ട് ബന്ധപ്പെടാനും യാത്രക്കാരോട് അതോറിറ്റി ആഹ്വാനം ചെയ്തു.

വ്യാജകോളുകളെ കരുതിയിരിക്കണമെന്ന് യു എ ഇ ആഭ്യന്തരമന്ത്രാലയം
മുൻകൂർ മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമാണ് അലെർട്ടുകൾ എന്ന് NCEMA
യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ലോകമെമ്പാടുമുള്ള നിരവധി മന്ത്രിമാരുമായി ഫോൺ ചർച്ചകൾ നടത്തി
ഇത്തിഹാദ് ടവേഴ്സിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റെന്നും അവർ ചികിത്സയിലാണെന്നും അബുദാബി അധികൃതർ
