ചൊവ്വാഴ്ച വ്യോമ പ്രതിരോധ സേന അഞ്ച് ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും തകർത്തതായി യു എ ഇ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ അറിയിച്ചു.
ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം, യുഎഇ 357 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,806 ഡ്രോണുകളും തടഞ്ഞു.
ഈ ആക്രമണങ്ങളിൽ ദേശീയ കർത്തവ്യം നിർവഹിക്കുന്നതിനിടെ സായുധ സേനയിലെ രണ്ട് അംഗങ്ങളും പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ എന്നീ രാജ്യങ്ങളിലെ ആറ് സിവിലിയന്മാരും കൊല്ലപ്പെട്ടു.
എമിറാത്തി, ഈജിപ്ഷ്യൻ, സുഡാനീസ്, എത്യോപ്യൻ, ഫിലിപ്പിനോ, പാകിസ്ഥാൻ, ഇറാനിയൻ, ഇന്ത്യൻ, ബംഗ്ലാദേശി, ശ്രീലങ്കൻ, അസർബൈജാനി, യെമൻ, ഉഗാണ്ടൻ, എറിട്രിയൻ, ലെബനീസ്, അഫ്ഗാൻ, ബഹ്റൈനി, കൊമോറിയൻ, തുർക്കിഷ്, ഇറാഖി, നേപ്പാൾ, നൈജീരിയൻ, ഒമാനി, ജോർദാനിയൻ, പലസ്തീൻ, ഘാന, ഇന്തോനേഷ്യൻ, സ്വീഡിഷ്, ടുണീഷ്യൻ എന്നീ രാജ്യങ്ങളിലെ 161 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

വ്യാജ ഇൻഷുറൻസ് കമ്പനികൾക്കതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ്
അബുദാബിയിൽ ഗ്യാസ് പ്ലാന്റിൽ പ്രതിരോധ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം
